സങ്കീർത്തനം 146
 1 യഹോവയെ വാഴ്ത്തുക.* മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 10 കാണുക. 
എൻ മനമേ, യഹോവയെ വാഴ്ത്തുക. 
 2 ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും; 
എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും. 
 3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും 
രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്. 
 4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു; 
അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു. 
 5 യാക്കോബിന്റെ ദൈവം തന്റെ സഹായവും 
അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ. 
 6 ആകാശവും ഭൂമിയും 
സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— 
അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു. 
 7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും 
വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു. 
യഹോവ തടവുകാരെ മോചിപ്പിക്കുന്നു, 
 8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു, 
യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു, 
യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു. 
 9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും 
അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു, 
എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു. 
 10 യഹോവ എന്നേക്കും വാഴുന്നു, 
സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും. 
യഹോവയെ വാഴ്ത്തുക.