148
 1 യഹോവയെ സ്തുതിക്കുവിൻ; 
സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; 
ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ. 
 2 ദൈവത്തിന്റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ; 
ദൈവത്തിന്റെ സർവ്വസൈന്യവുമേ, അവിടുത്തെ സ്തുതിക്കുവിൻ; 
 3 സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ; 
പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ. 
 4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും 
ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ. 
 5 ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ 
അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ. 
 6 ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; 
ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു. 
 7 തിമിംഗലങ്ങളും എല്ലാ ആഴികളുമേ, 
ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ. 
 8 തീയും * തീയും മിന്നലുംകല്മഴയും ഹിമവും, കാർമേഘവും 
ദൈവത്തിന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും, 
 9 പർവ്വതങ്ങളും എല്ലാ കുന്നുകളും, 
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും, 
 10 മൃഗങ്ങളും സകല കന്നുകാലികളും, 
ഇഴജന്തുക്കളും പറവജാതികളും, 
 11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, 
ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും, 
 12 യുവാക്കളും യുവതികളും, 
വൃദ്ധന്മാരും ബാലന്മാരും, 
 13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; 
ദൈവത്തിന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. 
കർത്താവിന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു. 
 14 തന്നോട് അടുത്തിരിക്കുന്ന ജനമായി 
യിസ്രായേൽ മക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി 
ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. 
യഹോവയെ സ്തുതിക്കുവിൻ.