24
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 ഭൂമിയും അതിന്റെ പൂർണ്ണതയും 
ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 
 2 സമുദ്രങ്ങളുടെ മേൽ കർത്താവ് അതിനെ സ്ഥാപിച്ചു; 
നദികളുടെമേൽ കർത്താവ് അതിനെ ഉറപ്പിച്ചു. 
 3 യഹോവയുടെ പർവ്വതത്തിൽ ആര് കയറും* യഹോവയുടെ പർവ്വതത്തിൽ ആര് കയറും ഈ മലയുടെ മുകളിലാണ് ആലയം പണിതിരിക്കുന്നത്. സീയോന് പര്‍വതം കയറുന്നതിന്റെയും ആലയത്തില്‍ പ്രവേശിക്കുന്നതിന്റേയും ഉദ്ദേശം യഹോവയെ ആരാധിക്കുക എന്നതാണ്? 
അവിടുത്തെ വിശുദ്ധസ്ഥലത്ത് ആര് കയറും† ആര് കയറും ആര് നില്ക്കും? 
 4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. 
വ്യാജത്തിന് മനസ്സുവയ്ക്കാതെയും കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ: 
 5 അവൻ യഹോവയോട് അനുഗ്രഹവും 
തന്റെ രക്ഷയുടെ ദൈവത്തോട് നീതിയും പ്രാപിക്കും. 
 6 ഇങ്ങനെയുള്ളവർ ആകുന്നു ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ; 
യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. 
സേലാ. 
  7 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 
 8 മഹത്വത്തിന്റെ രാജാവ് ആര്? 
ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ. 
 9 വാതിലുകളേ, നിങ്ങളുടെ തലകൾ ഉയർത്തുവിൻ; 
പുരാതനമായ കതകുകളേ, ഉയർന്നിരിക്കുവിൻ; 
മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ. 
 10 മഹത്വത്തിന്റെ രാജാവ് ആര്? 
സൈന്യങ്ങളുടെ യഹോവ തന്നെ; 
അവിടുന്നാണ് മഹത്വത്തിന്റെ രാജാവ്. 
സേലാ.