25
ബിൽദാദ് 
 1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു: 
 2 “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്; 
അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു. 
 3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ? 
അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്? 
 4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും? 
സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ? 
 5 ചന്ദ്രൻ പ്രകാശമില്ലാതെയും 
നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ, 
 6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും 
കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”